Challenger App

No.1 PSC Learning App

1M+ Downloads

"ട്രസ്റ്റിഷിപ്പ് ' എന്ന ആശയത്തിന്റെ പ്രധാന ഉള്ളടക്കങ്ങൾ ഏവ ?

  1. ഒരു ട്രസ്റ്റിക്ക് പൊതുജനങ്ങളല്ലാതെ വേറെ അനന്തരാവകാശികൾ ഇല്ല
  2. കുറഞ്ഞ വേതനത്തിനും ഉയർന്ന വേതനത്തിനും പരിധിയില്ല.
  3. സമൂഹത്തിന്റെ ആവശ്യമനുസരിച്ചാണ് ഉല്പാദനത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നത്.

    Aരണ്ടും മൂന്നും

    Bഎല്ലാം

    Cഒന്നും മൂന്നും

    Dഒന്ന് മാത്രം

    Answer:

    C. ഒന്നും മൂന്നും

    Read Explanation:

    ട്രസ്റ്റിഷിപ്പ് 

    മഹാത്മാഗാന്ധിയുടെ ട്രസ്റ്റിഷിപ്പ്  എന്ന ആശയത്തിന്റെ പ്രധാന ഉള്ളടക്കം താഴെ പറയുന്ന പ്രകാരമാണ്‌. 

    • മുതലാളി തനിക്കുമാത്രമായുള്ള ഉടമസ്ഥാവകാശം പരിത്യജിക്കുകയും സമ്പത്ത്‌ കൈവശംച്ചുകൊണ്ടിരിക്കുന്നത്‌ ജനങ്ങളുടെ ഒരു ട്രസ്റ്റി എന്ന നിലയിലാണെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്യേണ്ടതാണ്‌.
    • ഒരു ട്രസ്റ്റിക്ക്‌ പൊതുജനങ്ങളല്ലാതെ വേറെ അനന്തരാവകാശികളില്ല.
    • ഉല്പാദനത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നത്‌ വ്യക്തികളുടെ ഹിതമോ അത്യാഗ്രഹമോ അനുസരിച്ചല്ല, സമൂഹത്തിന്റെ ആവശ്യങ്ങള്‍ അനുസരിച്ചാണ്‌.
    • മാന്യമായി ജീവിക്കാന്‍ ഉതകുന്ന കുറഞ്ഞ വേതനം നിശ്ചയിക്കുവാന്‍ നിര്‍ദേശിച്ചിട്ടുള്ളതു പോലെ സമൂഹത്തിലെ ഏതെങ്കിലുമൊരു വ്യക്തിക്ക്‌ അനുവദിക്കാവുന്ന ഏറ്റവും കൂടിയ വേതനത്തിനും പരിധി കല്‍പ്പിക്കേണ്ടതുണ്ട്‌.

    Related Questions:

    ചുവടെ തന്നിട്ടുള്ളവരിൽ ഇന്ത്യയുടെ ധനകാര്യ വകുപ്പ് മന്ത്രിയായിട്ടുള്ളവർ ആരെല്ലാം ?

    i. നിർമ്മല സീതാരാമൻ

    ii. മൊറാർജി ദേശായി

    iii. ചരൺ സിങ്

    '' നമ്മുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള വിഭവമുണ്ട്. എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലതാനും''. ഈ വാക്കുകൾ ആരുടേതാണ് ?
    രാജ്യത്തെ മൊത്തം സാധനങ്ങളുടെയും സേവനങ്ങളുടെയും ഉല്പാദന വർദ്ധനവ് താഴെ കൊടുത്തിട്ടുള്ള ആസൂത്രണ ലക്ഷ്യങ്ങളിൽ ഏതിനെ സൂചിപ്പിക്കുന്നു?

    ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ തതീയമേഖലയുടെ പ്രാധാന്യം വർദ്ധിക്കുന്നതിന്റെ കാരണങ്ങൾ :

    1. പ്രൈമറി, സെക്കണ്ടറി മേഖലകളുടെ വികസനം കൂടുന്നതിനനുസരിച്ച് സേവനങ്ങൾക്കുള്ള ഡിമാൻ്റ് വർദ്ധിച്ചു
    2. വരുമാനനിലവാരം കൂടുന്നതിനനുസരിച്ച് ആളുകൾ സേവനങ്ങൾ കൂടുതൽ ഡിമാന്റ് ചെയ്യുന്നു.
    3. ICT പോലുള്ള സേവനങ്ങളുടെ പ്രാധാന്യം വർദ്ധിച്ചു.
    4. ഇന്ത്യയിൽ കാർഷികവികസനത്തിന് സാധ്യതകളില്ല.
      How can a high fiscal deficit lead to crowding out in the economy?