കവിതയിലെ ഓർമ്മകളിൽ പെടാത്തത് ഏത് ?
ഒരു വെറ്റില നൂറുതേച്ചു നീ തന്നാലുമീ-ത്തിരുവാതിരരാവു താംബുലപ്രിയയല്ലോ മഞ്ഞിനാൽ ചുളീടിലും മധുരം ചിരിക്കുന്നു മന്നിടം; നര ചുഴും നമുക്കും ചിരിക്കുക! മാമ്പൂവിൻ നിശ്വാസമേറ്റോർമ്മകൾ മുരളുമ്പോൾ നാം പൂകുകല്ലീ വീണ്ടും ജീവിത മധുമാസം ! മുപ്പതുകൊല്ലം മുമ്പ് നീയുമീ മന്ദസ്മിത- മുഗ്‌ധയാം പൊന്നാതിരമാതിരി- യിരുന്നപ്പോൾ ഇതുപോലൊരു രാവിൽത്തുമഞ്ഞും വെളിച്ചവും - മധുവുമിറ്റിറ്റുമീമുറ്റത്തെ മാവിൻ ചുവട്ടിൽ ആരുമേ കാണാതിരുന്നുഴിഞ്ഞാലാടീലേ നാം നൂറുവെറ്റില തിന്ന പുലരിവരുവോളം ഇന്നുമാ മുതുമാവിന്നോർമ്മയുണ്ടായി പൂക്കാ- നുണ്ണിതൻ കളിമ്പമൊരൂഞ്ഞാലുമതിൽക്കെട്ടീ
Aതിരുവാതിര ആഘോഷം
Bഓണപ്പുക്കളം തീർത്തത്
Cമാവുകൾ പുത്തത്
Dമധുവിധുകാലം
