-
ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഭക്തജനങ്ങൾ നടത്തുന്ന ഒരു നേർച്ചയാണ് കുതിരമൂട്ടിൽ കഞ്ഞി.
-
പരമ്പരാഗതമായ രീതിയിൽ തന്നയാണ് ഇന്നും ഈ വഴിപാട് നടത്തുന്നത്. ഭദ്രാ ഭഗവതി ഈ നാട്ടിൽ വന്നപ്പോൾ ആദ്യമായി കഴിച്ച ആഹാരം എന്നൊരു സങ്കല്പവും ഇതിനു പിന്നിൽ കാണാം.
-
ഇലയും, തടയും, പ്ലാവിലയും മറ്റുമാണ് ഇപ്പോഴും ഇതിനുപയോഗിക്കുന്നത്. മുതിരപ്പുഴുക്കും,അസ്ത്രവും,കടുമാങ്ങയും ഇതിലെ ഒഴിച്ചു കൂടാനാവത്ത വിഭവങ്ങളാണ്. വഴിപാട് നടത്തുന്ന ആളിന്റെ കഴിവനുസരിച്ച് കഞ്ഞിസദ്യയിലെ വിഭവങ്ങളുടെ എണ്ണവും കൂടും.
-
ഓലക്കാല് തട കെട്ടി നിലത്തു വെച്ച് അതിൽ വാഴയില കുമ്പിള് കുത്തി വെച്ചശേഷം ചൂട് കഞ്ഞി അതിൽ പകരുന്നു..ഒപ്പം മുതിരപ്പുഴുക്ക്, അസ്ത്രം, അവിൽ, കടുമാങ്ങ, പപ്പടം, ഉണ്ണിയപ്പം, പഴം എന്നിവ ഉണ്ടാകും. പ്ലാവിലയാണ് കഞ്ഞി കുടിക്കാനുപയോഗിക്കുന്നത്
-
പണ്ഡിത,പാമര,കുബേര_കുചേല,ജാതി-മത ഭേദമന്യേ എല്ലാവരും നിലത്ത് ഇരുന്ന് കഞ്ഞി കുടിക്കുകയാണ് പതിവ്.