കവി, ആമോദത്തിൽ മുഴുകിയതെപ്പോൾ ?
താഴെ കൊടുത്തിട്ടുള്ള കവിത വായിച്ച് 116 മുതൽ 120 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക. തമാല നീലച്ഛവി ചേർന്ന വിണ്ണിൽ ക്രമാൽ സ്ഫുരിച്ചിടുമുഡുക്കൾ പോലെ സുമങ്ങളോരോന്നു വിടർന്നു പിച്ചി യമയമാം നൂതന കാന്തിയാർന്നു നിരന്ന സൂനങ്ങൾ വിരിഞ്ഞതൊട്ടു നിരീക്ഷണം ചെയ്തുവെന്റെ ചിത്തം പരന്ന മോദത്തിരയിങ്കൽ മുങ്ങി മറിഞ്ഞു പുത്രാപ്തിയിലമ്മ പോലെ അനന്ത സൗഭാഗ്യ രസം ചൊരിഞ്ഞു മനം മയക്കുന്ന സുമങ്ങളിപ്പോൾ നനച്ചു പാലിച്ചതിനെന്നെ നോക്കി യനാരതം പുഞ്ചിരി തൂകിടുന്നു. അടുത്തു ഞാൻ ചെല്ലുകിലാത്മ തുഷ്ടി തുടുത്തു പൂമൊട്ടുകളാലെ കാട്ടി പടുത്വമോടെൻ ചെടി ശാഖയാട്ടി നടിച്ചിടും നന്ദിയവാച്യമായി.
Aപൂക്കൾ വിടർന്ന് നിരന്നു നില്ക്കുന്നതു കണ്ടപ്പോൾ
Bനീലാകാശത്ത്നക്ഷത്രങ്ങൾ ഉദിച്ചപ്പോൾ
Cചെടി നനച്ച് സംരക്ഷിച്ചപ്പോൾ
Dപുത്രാപ്തിയുണ്ടായപ്പോൾ
