തന്നിരിക്കുന്ന ഗദ്യഭാഗം വായിച്ച് അതിനു താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉചിതമായ ഉത്തരം കണ്ടെത്തുക. (116 മുതൽ 120 വരെ) ഉപമ, ഉപക്ഷ തുടങ്ങിയ അലങ്കാരങ്ങൾ നമുക്ക് സുപരിചിതങ്ങളാണ്. അത്തരം നിരവധി അലങ്കാരങ്ങളുണ്ട്. അതിൽനിന്നെല്ലാം കവിതയും കാവ്യവിചാര വുമെല്ലാം പുരോഗമിച്ചു കഴിഞ്ഞു. "ബിംബം എന്നാണ് കാവ്യകല്പനയ്ക്ക് പറഞ്ഞുവരുന്ന പുതിയ പേര്. കണ്ടും കേട്ടും മണത്തും രുചിച്ചും തൊട്ടും അറിയുന്ന ലോകമാണ് നമ്മുടേത്. ഈ കാഴ്ചകളെയും കേൾവി കളെയും ഭാഷയിലൂടെ ആവിഷ്കരിക്കാനാണ് കവിയുടെ ശ്രമം. കവിമാത്രം കണ്ട കാഴ്ചകളാണ് കവിത. അയാൾ മാത്രം രുചിച്ചും മണത്തും തൊട്ടുമറിഞ്ഞ ലോകത്തിൽ വായനക്കാരെക്കൂടി പങ്കാളി കളാക്കുകയാണ് കവി, കവിതയിലൂടെ, ഒരു വർണ്ണ പുസ്തകം പോലെ, പല നിറങ്ങളും പല രൂപങ്ങളും ഉള്ള ചിത്രപുസ്തകം പോലെ ലോകം തുറന്നിരിക്കുകയാണ് കവിയുടെ മുന്നിൽ. അതിൽനിന്ന് അയാൾ തനിക്ക് പ്രിയമായവ ചിലതെടുത്ത് വായനക്കാരെ കാട്ടുന്നു. വാക്കുകൾ കൊണ്ടുള്ള പടം വരയാണത്. വാക്കുകൊണ്ടു വരച്ച പടമാണ് വാങ്മയചിത്രം അഥവാ ദൃശ്യബിംബം. ലോകം ചിത്രശാലമാത്രമല്ല, ഗന്ധ ശാലയും നാദശാലയും കൂടിയാണ്. ഗന്ധബിംബങ്ങളുടെ ഒരു സമൃദ്ധശേഖരം തന്നെയാണ് വൈലോപ്പിള്ളിക്കവിത. സ്പർശബിംബങ്ങളാണ് ഇനിയും മറ്റൊരിനം. സ്പർശബിംബങ്ങളുടെ മാരകമായ പ്രഹര ശേഷി അനുഭവിപ്പിച്ച കവിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. ചൂടും തണുപ്പും സുഖവും ദുഃഖവും ക മധുരവുമെല്ലാം ചേരുന്നതാണ് അവയുടെ ലോകം. സ്പർശ - രസ ഗന്ധങ്ങൾ കവിയുടെ അനുഭവ ലോകത്തിന്റെ ഭാഗമാവുമ്പോഴും ദൃശ്യാനു ഭവങ്ങൾക്കാണിവിടെ മുൻതൂക്കം. കണ്ണിന്റെ കലയാണ് കവിത. ദൃശ്യബിംബങ്ങളാലല്ല, ദൃശ്യങ്ങളാലെഴുതപ്പെടുന്നതാണ് പുതിയ കവിത.
Aദൃശ്യബിംബം
Bഗന്ധബിംബം
Cശ്രാവ്യബിംബം
Dസ്പർശബിംബം
