“നിയതചരമയാന, നപ്പൊഴോജ:
ക്ഷയദയനീയ നഹസ്കരൻ തലോടി,
സ്വയമുപചിത രാഗമാം കരത്താൽ
പ്രിയമൊടു ഭൂമിയെ മന്ദമങ്ങുമിങ്ങും.
കുമാരനാശാന്റെ 'ലീല' " എന്ന കാവ്യത്തിലുള്ള ഈ വരികളിലെ അലങ്കാരം ഏത് ?
“നിന്റെ കണ്ണട ഞാൻ ധരിച്ചിട്ടും
നീ എന്നിൽ കണ്ട ഭിന്നത
ഞാൻ നിന്നിൽ കണ്ടില്ലല്ലോ,
കുഴപ്പം കണ്ണടയ്ക്കോ
അതോ കാഴ്ചപ്പാടുകൾക്കോ?''
ആരുടെ വരികൾ ?
താഴെക്കൊടുത്തിരിക്കുന്ന നോവൽ ഭാഗം ഏതു കൃതിയിലുള്ളതാണെന്ന് കണ്ടെത്തുക.
ഹിമാലയത്തിന്റെ ചെരിവിലെ തണുത്ത രാത്രികളിൽ നിങ്ങളുറങ്ങിയിട്ടുണ്ടോ ? അടുത്ത രാത്രിയിലെ ഏകാന്തത മാത്രം ഓർക്കാനുള്ളപ്പോൾ? നവംബറിലും മേയിലും വാതിലുകളും ജാലകങ്ങളും അടഞ്ഞു കിടക്കുന്നു. തണുപ്പിന്റെയും ചൂടിന്റെയും വികാരങ്ങളേൽക്കാത്ത മരപ്പലകകൾ പാകിയ ഭിത്തികൾ ചുറ്റും. തുറന്ന ജാലകത്തിലൂടെ രാത്രി ഉറക്കം ഞെട്ടി കണ്ണു തുറക്കുമ്പോൾ പ്രപഞ്ചത്തിന്റെ ഒരു കീറിൽ പങ്കുപറ്റാനില്ല. ആകാശമില്ല, നക്ഷത്രങ്ങളില്ല, ഭൂമിയുടെ നിഴലുകളും നിലാവിൽ വിളറുന്ന വൃക്ഷത്തലപ്പുകളുമില്ല.